ടെഹ്റാൻ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേർ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ ഇന്റലിജൻസ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ചയാണ് ഇറാനെ ഞെട്ടിച്ച് തെക്കൻ നഗരമായ കെർമാനിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട സ്ഫോടനമുണ്ടാകുന്നത്. നൂറോളം പേർ കൊല്ലപ്പെടുകയും അത്രയും തന്നെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐഎസ് രംഗത്തെത്തുകയും ചെയ്തു.
ബുധനാഴ്ച തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. 103 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലായിരുന്നു സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക