ചെന്നൈ: തമിഴ്നാട്ടില്‍ വന്‍കിട നിക്ഷേപം പ്രഖ്യാപിച്ച് അദാനി. 42,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് തമിഴ്നാടുമായി ധാരണാപത്രം ഒപ്പുവച്ചു. തമിഴ്നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിലാണ് ഇതുമായി ബന്ധപ്പെട്ട് ധാരണയായത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, സംസ്ഥാന വ്യവസായ മന്ത്രി ടി ആര് ബി രാജ, അദാനി തുറമുഖങ്ങളുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. 24,500 കോടി രൂപ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ മൂന്ന് പമ്പ് സംഭരണ പദ്ധതികളിലേക്ക് നിക്ഷേപിക്കും.
മെച്ചപ്പെട്ട വ്യാവസായിക അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും തമിഴ്നാടിനെ ആകര്‍ഷകമാക്കുന്നതായി കരണ്‍ അദാനി പറഞ്ഞു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തമുള്ള തൊഴില്‍ ശക്തിയാണ് സംസ്ഥാനത്തിനുള്ളതെന്നും കരണ്‍ ചൂണ്ടിക്കാട്ടി. അദാനി കോണക്സ് അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ സ്കെയില്‍ ഡാറ്റാ സെന്റിറില്‍ 13,200 കോടി സംസ്ഥാനത്ത് നിക്ഷേപിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് അംബുജ സിമന്റ്സ് 3,500 കോടി രൂപയും നിക്ഷേപിക്കും. കൂടാതെ അദാനി ടോട്ടല്‍ ഗ്യാസ് 1,568 കോടി രൂപയും നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക