ആന്റിബയോട്ടിക്കുകൾ ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ നൽകരുതെന്ന കർശന നിർദേശവുമായി ആരോഗ്യ മന്ത്രി. ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ടോൾഫ്രീ നമ്പർ നൽകുമെന്നും നിർദ്ദേശം പാലിക്കാത്ത മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന പേരിലേക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളെ മാറ്റാനുള്ള നിർദ്ദേശം അംഗീകരിക്കില്ലെന്നും സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്നും വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് ലഭ്യമാകുന്നില്ലെങ്കിൽ പ്രതിസന്ധി ഉടൻ പരിഹരിക്കും എന്നും ഇതിൽ കേന്ദ്ര വിഹിതം 60% ആണെന്നും കേന്ദ്രം അത് നൽകുന്നില്ല ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 826 കോടിയോളം രൂപ കേരളത്തിന് കേന്ദ്ര വഹിതമായി കിട്ടാനുണ്ടെന്നും കോബ്രാൻഡിങ് പ്രശ്നം ഉന്നയിച്ച് കേന്ദ്രം ഫണ്ട് നൽകാതിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക