വാഷിങ്ടണ്‍: ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേര്‍ക്ക് യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും യു.കെയും. 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ വെടിവെച്ചു വീഴ്ത്തിയതെന്ന് യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. നവംബര്‍ 19- മുതല്‍ ചെങ്കടലിലെ കപ്പല്‍പ്പാതയ്ക്ക് നേര്‍ക്ക് ഹൂതികള്‍ നടത്തുന്ന 26-ാമത്തെ ആക്രമണമായിരുന്നു ഇതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഹൂതികള്‍ തൊടുത്ത 18 ഡ്രോണുകള്‍, രണ്ട് ആന്റി ഷിപ് ക്രൂയിസ് മിസൈലുകള്‍, ഒരു ആന്റി ഷിപ് ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് യു.എസ്.-യുകെ. സൈന്യങ്ങള്‍ വെടിവെച്ചു വീഴ്ത്തിയിട്ടുള്ളത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക