കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റ ചത്തത്. പോസ്റ്റ്മാർട്ടത്തിലൂടെ മാത്രമേ മരണകാരണം അറിയാൻ സാധിക്കുഎന്ന് അധികൃതർ അറിയിച്ചു.
ശൗര്യ കൂടി ചത്തതോടെ കുനോയിൽ ഇതുവരെ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. ഇന്ന് രാവിലെ അവശനിലയിൽ പാർക്കിൽ കണ്ടെത്തിയ ചീറ്റ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണ് ചത്തത്. നടക്കാൻ ബുദ്ധിമുട്ട്കണ്ടെത്തിയതിനെത്തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകുകയുംആരോഗ്യം അല്പം മെച്ചപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് ആരോഗ്യനില ഏറെ മോശപ്പെട്ട ശൗര്യക്ക് സിപിആർ നൽകിയെങ്കിലും ശൗര്യ പ്രതികരിച്ചില്ലെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്ട് ഡയറക്ടർഎന്നിവർ മാധ്യമങ്ങളെ അറിയിച്ചു.
ഇതിനു മുൻപ് ഗുരുതര അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് ശൗര്യയുടെ റേഡിയോ കോളർ നീക്കം ചെയ്തിരുന്നു. മുൻപ് ചത്ത 7 ചീറ്റകളും അവയുടെ മൂന്നു കുട്ടികളുമാണ് കുനോ ദേശീയോദ്യാനത്തിൽ അവശതയെ തുടർന്ന് ഇതുവരെ ചത്തത്.
ദേശീയ ഉദ്യാനത്തിൽ ഇനി അവശേഷിക്കുന്നത് 13 ചീറ്റകളും അവയുടെ നാല് കുട്ടികളുമാണ്. ഇവയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക