പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനടയടച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് നട അടച്ചത്. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നുള്ളു. ഇന്ന് പ്രവേശനമില്ല. ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയ്ക്ക്തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു.
ഇതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് കോടിയിറങ്ങി. തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര തുടങ്ങി. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തും. തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക