സംസ്ഥാനത്ത് ആർസിയും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടന്നാൽ അത് അറിയിക്കാൻ കഴിയാതെ പോവുന്നതുമൂലം വാഹന ഉടമകൾ കോടതി കയറേണ്ടി വരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് നിലവിൽ 60 ശതമാനത്തോളം വാഹനങ്ങളിൽ മൊബൈൽ നമ്പർ കൃത്യമല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത് വാഹന ഉടമകൾക്ക് തന്നെയാണ്.
ചിലര്‍ ഫോണ്‍നമ്പര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതും ചിലരുടെ നമ്പര്‍ തെറ്റിനല്‍കിയതുമൊക്കെയാണ് പ്രശ്നമായി വരുന്നത്.
എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഇ-ചലാന്‍ മുഖാന്തരം പിഴയുടെ സന്ദേശം ഉടമകൾക്ക് അയക്കാറുണ്ട്. മൊബൈൽ നമ്പറില്ലാതെ വരുമ്പോൾ ഇത് ഉടമക്ക് കിട്ടാതെ പോകുന്നു.
വാഹനം വിൽക്കുകയോ, പണയം വയ്ക്കുകയോ ഒക്കെ ചെയ്യാൻ എംവിഡിയുമായി ബന്ധപ്പെടുമ്പോഴായിരിക്കും നിങ്ങൾ ഇക്കാര്യം അറിയുക. പിഴ ചുമത്തി മൂന്ന് മാസം മാത്രമേ അത് നിങ്ങൾക്ക് ഓൺലൈനായി അടക്കാൻ സാധിക്കുകയുള്ളൂ.
ഈ സമയ പരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് മാറും. കോടതി നടപടികൾക്ക് ശേഷം മാത്രമേ നിങ്ങൾക്ക് പിഴ അടക്കാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക