മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനം മെയ്തി തീവ്ര വിഭാഗം പിടിച്ചെടുത്തു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നോക്കുകുത്തിയാക്കിയാണ് നടപടി. ഒരു ഭീകര സംഘം സംസ്ഥാന തലസ്ഥാനത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. മണിപ്പൂർ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ബി.ജെ.പിയാണ്.
അതേസമയം, ഇംഫാലിൽ അരങ്ങേറിയ സംഘർഷത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് മർദ്ദനമേറ്റു. ബിജെപിയെ വിമർശിച്ചതിനാണ് മർദ്ദനമുണ്ടായത്. വെടിവയ്പിൽ ഒരാൾ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക