ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് സമർപ്പിച്ച ഹർജി നാളത്തേക്ക് മാറ്റി. ശരിയായ അന്വേഷണത്തിൽ പോലീസിന് താല്പര്യമില്ലെന്നും പോലീസ് ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകുന്നു എന്നും ആരോപിച്ചാണ് വന്ദനയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നുവെങ്കിലും അന്വേഷണത്തിൽ പോലീസിന് ഉദാസീനതയുയുണ്ടെന്നും എന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയും വന്ദനയുടെ അച്ഛൻ ഹർജി സമർപ്പിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യമെങ്കിൽ നിയമിക്കാം എന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 2023 മെയ് 10നാണ് ഡോ വന്ദനദാസ് കൊല്ലപ്പെടുന്നത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന വ്യക്തി പ്രകോപിതനായി വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക