ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളിന് എക്സൈസ് നയ കേസിൽ ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. കേസിൽ ഇത് അഞ്ചാം തവണയാണ് അരവിന്ദ് കെജ്രിവാളിന് സമൻസ് അയക്കുന്നത്. ഫെബ്രുവരി രണ്ടിന് ഹാജരാകണം എന്നാണ് അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുള്ളത്.
കെജ്രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട് എന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ആം ആദ്മി പാർട്ടിയുടെ ഒരു നേതാവ് പറഞ്ഞു.
നവംബർ 2, ഡിസംബർ 21,ജനുവരി 3,ജനുവരി 17തീയതികളിൽ കെജ്രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇഡിയുടെ സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവും ആണെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക