ഹിന്ദുക്കൾക്കും ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താം എന്ന സുപ്രധാന ഉത്തരവുമായി കോടതി. പള്ളിയിലെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും വാരണാസി ജില്ലാ കോടതി നിർദ്ദേശിച്ചു.
മസ്ജിദിന് താഴെയുള്ള മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താൻ അനുമതി നൽകാനാണ് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ കോടതി ഉത്തരവിട്ടിരിക്കുന്നത്. എ എസ് ഐ സർവ്വേ ഓപ്പറേഷൻ സമയത്ത് സുപ്രീംകോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ ബേസ്മെന്റിലേക്കുള്ള പ്രവേശനം തടയുന്ന ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മസ്ജിദിൽ കണ്ടെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സർവേയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മസ്ജിദിലെ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗ ശുദ്ധി വരുത്തുന്ന വുദുഖാനയിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ഹൈന്ദവ കക്ഷികൾ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക