തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പരിഹാരമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് നഗരത്തിൽ ഇറങ്ങി പരിഭ്രാന്തി പരത്തുന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വെക്കൽ കഴിയില്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മാനന്തവാടിയിൽ നിരോധനാജ്ഞയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്ക് കാട്ടാന നീങ്ങുകയാണ്. സംഭവത്തിന് പിന്നാലെ വനംവകുപ്പും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നഗരപ്രദേശമായതിനാൽ ആനയെ എങ്ങനെ തുരത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനിൽക്കുകയാണ്. ആന ഇറങ്ങിയ സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക