കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പൽ തന്നെയാണെന്ന് ആവർത്തിച്ച് സർക്കാർ. സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ കുട്ടികളെ പൂർണമായും ഉത്തരവാദിത്വം ഏൽപ്പിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചത്.
വൈസ് ചാൻസിലറും റജിസ്ട്രാറും സംഭവത്തിന് ഉത്തരവാദികളാണെന്നും മുൻ പ്രിൻസിപ്പൽ പോലീസ് സംരക്ഷണം വേണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നും കെ എസ് യു പറഞ്ഞു.
മുൻ പ്രിൻസിപ്പൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ കത്തിൽ രജിസ്ട്രാർ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ആവശ്യപ്പെട്ട കോടതി ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർവ്വകലാശാലക്കും നിർദേശം നൽകി.
ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം ആളുകളെ പ്രവേശിപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത് എന്ന് പോലീസ് നേരത്തെ കോടതിയിൽ വിശദീകരിച്ചിരുന്നു. 4000 പേരാണ് 1000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയത്. സംഘാടകർക്ക് പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക