തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനി എക്സലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സംഭവത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി വന്നത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനറുമായി പ്രതിപക്ഷമെത്തി. മടിയില്‍ കനം ഇല്ലെങ്കില്‍ കാട്ടാൻ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു.
മാത്യു കുഴല്നാടന് സമർപ്പിച്ച അടിയന്തര പ്രമേയനോട്ടീസാണ് സ്പീക്കര്‍ തള്ളിയത്. ചട്ടം 53 പ്രകാരം അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്. ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ചട്ടം 53 പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക