മധ്യപ്രദേശിലെ ഹർദ ജില്ലയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 11 പേർ മരണപ്പെട്ടു. പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും ഹരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അപകടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ സ്ഫോടനമാണ് ഫാക്ടറിയിൽ ഉണ്ടായത് എന്നും സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നതായുമാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്നും ദേശീയ ദുരന്തനിവാരണ സേനയെയും രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിളിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ ഋഷി ഗാർഗ് അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സിയോനി മാൽവ പ്രദേശത്തു വരെ പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക