സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്ന ആളുകൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം കവിഞ്ഞു. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പിന്റെ കുടിശിക ഉള്ളതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.
നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിവെച്ചത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്.
ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ വാഹന വകുപ്പിന് പ്രിന്റ് ചെയ്ത്. ആർ.സി , ലൈസൻസക്കം 7 ലക്ഷത്തോളം പേർക്ക് കാർഡ് നൽകാനുണ്ട്. 245 രൂപയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും പോസ്റ്റൽ ചാർജുമായി വാഹന ഉടമ കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക