അയോധ്യ രാമക്ഷേത്ര പരിസരത്ത് വിവിധ കച്ചവട കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകി. കെ എഫ് സി കേന്ദ്രത്തിനും ക്ഷേത്രപരിസരത്ത് അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. നിബന്ധനകളോടെയാണ് ക്ഷേത്രപരിസരത്ത് കെ എഫ് സിക്കും മറ്റ് കടകൾക്കും അധികൃതർ അനുമതി നൽകിയിരിക്കുന്നത്.
വെജിറ്റേറിയൻ ഐറ്റങ്ങൾ മാത്രം വിൽക്കാൻ സാധിക്കുകയാണെങ്കിൽ കട തുടങ്ങാമെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വൻകിട ഫുഡ് ചെയിൻ ഔട്ട്ലെറ്റുകളിൽ നിന്ന് അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കുന്നതിന് തങ്ങൾക്ക് ഓഫറുകൾ ഉണ്ടെന്നും തങ്ങൾ ഇരുകൈകളും നീട്ടി അവരെ സ്വീകരിക്കുന്നുവെന്നും നോൺ വെജ് ഭക്ഷണങ്ങൾ നൽകരുതെന്ന നിയന്ത്രണം മാത്രമേ അവർക്കുള്ളൂ എന്നും സർക്കാർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യാ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിലാണ് നോൺവെജ് ഭക്ഷണസാധനങ്ങൾ വിൽക്കുന്നതിന് നിരോധനം ഉള്ളത്. ഇതിനുമുൻപ് അയോധ്യ- ലക്നൗ ഹൈവേയിൽ കെഎസ്ഇബിയുടെ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക