രാജ്യത്തെ റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ നിലനിർത്തി ആർബിഐ. പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും കുറയുന്ന പണപ്പെരുപ്പവും പരിഗണിച്ചാണ് നടപടിയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എം പി സി യോഗത്തിൽ പണല്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അക്കൊമഡേറ്റീവ് നയം പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
2023 ഫെബ്രുവരിയിലാണ് 2022 മെയിൽ ആരംഭിച്ച നിരക്ക് വർദ്ധനവിന് വിരാമമിട്ടത്. നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത് ആറാമത്തെ വായ്പ നയ യോഗത്തിലാണ്. എം പി സി യോഗത്തിൽ പണപ്പെരുപ്പം ക്ഷമതാപരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തുന്നതോടൊപ്പം റിവേഴ്സ് റിപ്പോ നിരക്ക് 3.35% ആയി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. 6.25% ആണ് സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്. 6.75% ആയിരിക്കും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും എന്നും ഗവർണർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക