സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ പോലീസ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കുന്നില്ല. പാമ്പുകളിലെ കുടിശ്ശിക തീർക്കാത്തതാണ് ഡീസൽ ലഭ്യമാകാത്തതിന് കാരണം. ആലപ്പുഴ നഗരത്തിലെ 6 പോലീസ് സ്റ്റേഷനുകളിൽ ആണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്.
70 കിലോമീറ്റർ സഞ്ചരിച്ചാണ് ആലപ്പുഴ നഗരത്തിലെ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത്. പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ചതിന്റെ കുടിശികയായി സംസ്ഥാനത്തെ പമ്പുടമകൾക്ക് കുടിശികയായി ലഭിക്കാനുള്ളത് 145 കോടിയോളം രൂപയാണ്. 2021 മുതലുള്ള തുക തങ്ങൾക്ക് ലഭിക്കാൻ ഉണ്ടെന്നാണ് പമ്പ ഉടമകൾ പറയുന്നത്.
കുടിശ്ശിക സർക്കാർ അനുവദിക്കാത്തതിനാൽ ഒരു വാഹനത്തിന് മാസം 250 ലിറ്റർ ഡീസൽ മാത്രം അനുവദിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. രണ്ടുമാസത്തെ കുടിശ്ശിക സർക്കാർ നൽകിയത് ആറുമാസം മുൻപാണ്. പോലീസ് വാഹനങ്ങൾക്ക് അധിക ഇന്ധനം നൽകാനുള്ള സംവിധാനം ഇനിമുതൽ നിർത്തലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ കയ്യിൽ നിന്ന് പണം എടുത്താണ് ഉദ്യോഗസ്ഥർ ഡീസൽ തികയാതെ വരുമ്പോഴും പണം ഇല്ലാത്തപ്പോഴും വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുക. പിന്നീട് അധിക ക്വാട്ട അനുവദിക്കാൻ അപേക്ഷ നൽകുകയും ചെയ്യും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനുവരി ഒന്നു മുതൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്ന് തീരുമാനത്തിലാണ് ഉള്ളത്. പ്രശ്നപരിഹാരത്തിനായി ഡിജിപി സംസ്ഥാന ധനവകുപ്പിനോട് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക