ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ പാപ്പാന്മാർ മർദ്ധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ദേവസ്വത്തിന് കോടതി നിർദ്ദേശം നൽകിയത് ചെയ്തു.
തുടർന്ന് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ആനക്കോട്ടയിൽ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി ദേവസ്വത്തിന് അറിയാമോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സിസിടിവി ഉറപ്പാക്കണം എന്നും പരിശോധന നടത്തണമെന്നും കോടതി ദേവസ്വത്തിന് നിർദ്ദേശം നൽകി. ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടല്ലേ ഇപ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞതെന്ന് ചോദിച്ച കോടതി ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയെയും ജൂനിയർ കേശവനെയും പാപ്പാന്മാർ പല ദിവസങ്ങളിലായി അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തെ തുടർന്ന് മൂന്ന് പാപ്പാൻമാരെ ദേവസ്വം ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക