തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മെജസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണച്ചുമതല കൊച്ചി സബ് കളക്ടർ മീരക്കാണ്. തൃപ്പൂണിത്തുറ സ്ഫോടനത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പൊള്ളലേറ്റ നാലുപേർ ചികിത്സയിലാണ്.
അന്വേഷണച്ചുമുതലയുള്ള കലക്ടർ കെ മീര ഇന്ന് തന്നെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കും. സ്ഫോടനത്തെ തുടർന്ന് പുതിയകാവിലെ 270 വീടുകൾക്ക് കേടുപാട് പറ്റിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്. കേടുപാട് സംഭവിച്ച വീടുകളുടെ ഉടമകൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ഇന്നും സൗകര്യമൊരുക്കിയിട്ടുണ്ട്.
അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരൻ ആയ വിനീത്, വിനോദ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നരഹത്യ കുറ്റമാണ് ക്ഷേത്രം പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക