സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാല് മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പം ആണ് ജയ്പൂരിൽ എത്തി സോണിയാഗാന്ധി നിർദ്ദേശപ്രത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധിയെ കൂടാതെ നാല് സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു.
ബിഹാറിൽ നിന്ന് ഡോ അഖിലേഷ് പ്രസാദ് സിംഗ്, മഹാരാഷ്ട്രയിൽ നിന്ന് ചന്ദ്രകാന്ത് ഹന്ദോരെ, ഹിമാചൽ പ്രദേശിൽ നിന്നും അഭിഷേക് മനു സിംഗ്വി എന്നിവരാണ് സോണിയയെ കൂടാതെ കോൺഗ്രസ് പ്രഖ്യാപിച്ച രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ.
2006 മുതൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കും. കോൺഗ്രസിന് വലിയ തോൽവി സമ്മാനിച്ച 2019ൽ റായ്ബറേലിയിൽ മത്സരിച്ച സോണിയാഗാന്ധി വിജയം കൈവരിച്ചിരുന്നു.
രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിക്ക് ഏറ്റവും സുരക്ഷിതമായ സീറ്റ് തന്നെയാണ് വളരെക്കാലം മുതൽ കോൺഗ്രസ് കോട്ട എന്നറിയപ്പെടുന്ന റായ്ബറേലി. 2019ൽ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്ന പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശ് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക