ഭർത്താവ് തന്റെ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. മുൻ ഭർത്താവിനെതിരെ 53 കാരി നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഇതേ ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
‘ഭർത്താവ് സ്വന്തം അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കുന്നു, സാമ്പത്തിക സഹായം നൽകുന്നു എന്നതാണ് ഹർജിക്കാരി ഉന്നയിക്കുന്ന പരാതി. ഇത് ഗാർഹിക പീഡനമായി കാണാൻ കഴിയില്ല. മാത്രമല്ല, ഭർത്താവിന്റെ എൻആർഇ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുകയും ഹർജിക്കാരി സ്വന്തം പേരിൽ ഒരു ഫ്ലാറ്റ് വാങ്ങുകയും ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു’- ജഡ്ജി പറഞ്ഞു.
2008 ലാണ് യുവതി പരാതിയുമായി കോടതിയെ സമീപിക്കുന്നത്. താൻ 1992 ൽ വിവാഹിതയായി. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഭർത്താവ് തന്നെ കല്യാണം കഴിക്കുന്നത്. രണ്ടു വർഷത്തിനുശേഷം ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജോലിക്ക് പോകാൻ അമ്മായിയമ്മ അനുവാദം നൽകിയില്ല. കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം ചേർന്ന് തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക