പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇലക്ട്രൽ ബോണ്ട് വിധിയിൽ പ്രതികരിക്കവേയാണ് നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ട് എന്നും കമ്മീഷനും കൈക്കൂലിയും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ട്രൽ ബോണ്ടിനെ ഉപയോഗിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീംകോടതി ബോണ്ട് അസാധുവാക്കിയ വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വിവരാവകാശ നിയമത്തിന്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ട് എന്ന പറഞ്ഞ സുപ്രീംകോടതി സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. എസ്ബിഐയുടെ നിശ്ചിത ശാഖകളിൽ ലഭ്യമാകുന്ന ഇലക്ടറൽ ബോണ്ടുകൾ 1000 രൂപ മുതൽ ലഭ്യമാകും എന്നതിനാൽ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സുപ്രീംകോടതി എസ് ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി 2019 മുതലുള്ള വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നും ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയത് എന്ന് വെളിപ്പെടുത്തേണ്ടതില്ലെന്നും ആണ് വ്യവസ്ഥ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് സിപിഐഎം അടക്കമുള്ളവർ ഈ വ്യവസ്ഥയ്ക്കെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ഇപ്പോൾ സുപ്രീംകോടതി കേസിൽ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക