ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിനുള്ള പ്രാഥമിക ചർച്ചകൾക്കായുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് തിരുവനന്തപുരത്ത് ആരംഭം കുറിച്ചു. നേതൃയോഗത്തിൽ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതകളാണ് പരിഗണിക്കപ്പെടുന്നത്.
പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന നൽകുന്നതോടൊപ്പം മുതിർന്ന നേതാക്കൾക്കും പരിഗണന നൽകാനാണ് സാധ്യത. സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രാഥമിക പട്ടികയിൽ ഇടം നേടിയവരുടെ സൂചന ലഭിക്കുമ്പോൾ കണ്ണൂരിൽ കെ കെ ശൈലജക്കും പാലക്കാട് എം സ്വരാജിനെയും പരിഗണിക്കും എന്നാണ് വിവരം.
കോഴിക്കോട് വസീഫും കരീമും സാധ്യത പട്ടികയിലുണ്ട്. സിറ്റിംഗ് എംപി കൂടിയായ എ എം ആരിഫീനാണ് ആലപ്പുഴയിൽ മുൻഗണന നൽകുന്നത്. എറണാകുളത്ത് പൊതു സ്വതന്ത്രനും ഇടുക്കിയിൽ ജോയ്സ് ജോർജിനുമാണ് സാധ്യത. ഡോ ടി എം തോമസ് ഐസക്കും രാജു എബ്രഹാമും ആണ് പത്തനംതിട്ടയിൽ പരിഗണനയിലുള്ളത്.
കേരളത്തിൽ 16 സീറ്റിൽ സിപിഐഎം മത്സരിക്കുമ്പോൾ ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചത് എന്നും 15 സീറ്റുകളിൽ സിപിഐഎം മത്സരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഒരു സീറ്റിൽ കേരള കോൺഗ്രസും നാല് സീറ്റിൽ സിപിഐയും മത്സരിക്കാൻ ആണ് തീരുമാനം.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഇടതുമുന്നണിക്ക് അകത്ത് ഒരു പ്രശ്നവുമില്ല എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നേരത്തെ അറിയിച്ചിരുന്നു. സാധ്യത പട്ടികയുടെ സൂചന ലഭിക്കുമ്പോൾ ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ, ആലത്തൂരിൽ എ കെ ബാലൻ, കെ രാധാകൃഷ്ണൻ എന്നിവർക്കും കാസർഗോഡ് ടിവി രാജേഷ്, വി പി പി മുസ്തഫ എന്നിവർക്കും ആണ് സാധ്യത ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക