സമാജ്വാദി പാർട്ടിയിൽ നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. സമാജ്മാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം സമാജ്വാദി പാർട്ടിയിൽ നിന്നും രാജിവെച്ചത്. സമാജ്വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു.
മുലായം സിംഗ് യാദവിന് ഒപ്പം പ്രവർത്തിച്ച അനുഭവം തനിക്കുണ്ടെന്നും ഉറച്ച സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് ആ പ്രത്യയശാസ്ത്രം പിന്തുടരാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. താൻ സംശുധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളാണ് എന്നും അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എതിരായി പ്രവർത്തിക്കാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമചരിത മനസവും അയോധ്യാ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങും സംബന്ധിച്ച നടത്തിയ പ്രസ്താവനയിൽ പാർട്ടി തന്നെ പിന്തുണച്ചില്ലെന്നും വിവേചനം കാട്ടിയെന്നും ചൂണ്ടിക്കാട്ടി സമാജ് വാദി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും പ്രസാദ് മൗര്യ ഒരാഴ്ച മുൻപ് രാജി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക