ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഏക മാർഗം ചർച്ചയാണെന്നും കർഷകരുമായി സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയാറാണെന്നും അവർ രാജ്യത്തിന്റെ അന്നദാതാകളെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് ചെലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ കർഷകർക്കായി കൂടുതൽ ഫണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇതിന് മുൻപും ഞങ്ങൾ ചർച്ചകൾക്ക് തയാറായിരുന്നു. ഇപ്പോഴും ചർച്ചയ്ക്ക് ഞങ്ങൾ തയാറാണ്. ഭാവിയിലും ഞങ്ങൾ ചർച്ച നടത്താൻ തയാറാകും. ഞങ്ങൾക്ക് കർഷകരുമായി ഒരു പ്രശ്നവുമില്ല. അവരാണ് ഞങ്ങളുടെ “അന്നദാതാക്കൾ’ അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള രാസവളങ്ങളുടെ വില കൂടിയിട്ടും, കർഷകർക്കുള്ള വളത്തിന്റെയും യൂറിയയുടെയും വില വർധനവ് ഞങ്ങൾ തടഞ്ഞു. മൂന്ന് ലക്ഷം കോടി രൂപ ഇന്ത്യാ ഗവൺമെന്റ് സബ്സിഡി നൽകി.
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിച്ച് നാനോ യൂറിയ അവതരിപ്പിച്ചു. ഇത് കൂടാതെ, യുപിഎയുടെ കാലത്ത് ഗോതമ്പ്, നെല്ല്, എണ്ണക്കുരു എന്നിവയ്ക്കായി 5.50 ലക്ഷം കോടി രൂപ ചെലവാക്കി. കേന്ദ്ര സർക്കാർ 18,39,000 കോടി രൂപ അനുവദിച്ചു. ഇത് 3.50 മടങ്ങ് കൂടുതലാണ്,” അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് കർഷകർക്ക് ബഹുമാനമോ ധനസഹായമോ ഉണ്ടായിരുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക