ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. കായംകുളം ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പും പടിയിലേക്ക് പോയ ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.
കരുനാഗപ്പള്ളിയിൽ നിന്നും തോപ്പും പടിയിലേക്ക് പോകവെ എം എസ് എം കോളേജിന് സമീപത്ത് വെച്ചാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം തന്നെ സാങ്കേതിക തകരാറുണ്ടായിരുന്ന ബസ്സിന്റെ തകരാറുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല എന്ന് ബസ് ഡ്രൈവർ പറഞ്ഞു.
തീപിടുത്തം ഉണ്ടായ ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും തന്നെ അപകടം സംഭവിച്ചില്ല. തീപിടുത്തം ഉണ്ടായതിനെത്തുടർന്ന ബസ് പൂർണമായും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ രൂക്ഷമായ ഗന്ധം ഉണ്ടായത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം നിരവധി പേരുടെ ജീവനാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിന് കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക