തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നിവേദ്യ ചടങ്ങുകള്‍ പൂര്‍ത്തിയായി. പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി തുടങ്ങി. കടുത്ത ചൂടിനെ അവഗണിച്ച് ലക്ഷങ്ങളാണ് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. 2.30 ഓടെയാണ് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചത്.
മടങ്ങുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും പൊലീസും സംഘടനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തര കഴിഞ്ഞാണ് പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നത്. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്.
ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്.
2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിഞ്ഞതോടെ പൊങ്കാല പൂർത്തിയായി. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത് 300 ശാന്തിക്കാരെയാണ്.
രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
അതേസമയം, ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ പെയ്തിരുന്നു. വരുന്ന മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക