ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു. പോലീസ് കോൺസ്റ്റബിൾ രമേശ് കുറേത്തിയാണ് മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് മരണപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്. കാങ്കർ ജില്ലയിലെ ഹിദുർ ഗ്രാമത്തിനടുത്തുള്ള വനത്തിലുണ്ടായ വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടർന്നു വരികയാണ്.
സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ചോട്ടേബെത്തിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നടത്തി വരുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റുകളുടെ സാന്നിധ്യം വനത്തിൽ ഉണ്ടെന്ന പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തിയത്.
ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെ തുടർന്ന് പോലീസ് കോൺസ്റ്റബിൾ രമേശ് കുറേത്തിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സേന നടത്തിയ തിരിച്ചടിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. എ കെ 47 തോക്കും മാവോയിസ്റ്റിന്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. വനത്തിൽ വെടിവെപ്പ് ഉണ്ടായതിനെത്തുടർന്ന് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക