കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനംനിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാത എന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കാളികളായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി സജ്ജമാക്കിയത്. ആയിരത്തിലേറെപേരാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി വന്നിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി.
ഉദ്ഘാടനനം കഴിഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപായി ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.
ദേശീയപാത 66ലൂടെ ഇഴഞ്ഞുനീങ്ങി മാത്രമേ വാഹനങ്ങൾക്ക് തലശേരിയും മാഹിയും യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ആറുവരി ബൈപ്പാസ് വന്നതോടെ വഴിയിൽ കുരുങ്ങാതെ ദീർഘദൂര യാത്രികർക്ക് കടന്നുപോകാൻ സാധിക്കും. തലശേരി, മാഹി നഗരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക