മാസപ്പടി വിവാദത്തിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കെ എസ് ഐ ഡി സിയോട് ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് നിർദ്ദേശിച്ച ഹൈക്കോടതി എസ് എഫ് ഐ ഒ അന്വേഷണം തുടരാം എന്നും നിർദ്ദേശിച്ചു.
അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഐ ഡി സി സമർപ്പിച്ച ഹർജി അടുത്തമാസം അഞ്ചിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവയ്ക്കുകയും ചെയ്തു. എസ് എഫ് ഐ ഒ സ്ഥാപനത്തിൽ അന്വേഷണം നടത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചാണ് കെ എസ് ഐ ഡി സി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അന്വേഷണം സ്റ്റേ ചെയ്യാനാവില്ല എന്ന് കോടതി അറിയിച്ചിരുന്നു. കോർപ്പറേറ്റ് മന്ത്രാലയം കെ എസ് ഐ ഡി സി കെഎംആർഎൽ നടത്തിയ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് ജാഗ്രത പുലർത്തിയില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. കെ എസ് ഐ ഡി സി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ദേവന് രാമചന്ദ്രൻ ആണ് വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക