ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് സംഭവം. ബേപ്പൂരിലെ ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിന് നിർദ്ദേശം നൽകി.
ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാരായ രണ്ടുപേരെയും ബൂത്ത് ലെവൽ ഓഫീസറായ ഒരാളെയും സസ്പെൻഡ് ചെയ്യുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ബൂത്ത് ലെവൽ ഓഫീസർ, ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യുന്നതിന് ചീഫ് ഇലക്ടറൽ ഓഫീസർ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ ഒരു വോട്ടർക്ക് മൂന്ന് വോട്ടർ തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായവരെ സസ്പെൻഡ് ചെയ്യുന്നതിനാണ് ഇപ്പോൾ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മൂന്ന് മുന്നണികളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിനുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക