വയനാട്: വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം.
ഇന്നലെ രണ്ടിടങ്ങളിൽ മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. രണ്ട് ആടിനേയും ഒരാട്ടിന്കുട്ടിയേയുമാണ് കടുവ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളില്‍ കടുവ കുടുങ്ങിയത്. കടുവയെ താത്കാലികമായി സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മുള്ളൻകൊല്ലിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൂട്ടിലായിരുന്നു. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് അഞ്ച് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.
നാല് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കൊണിയിലാവാത്ത പശ്ചാത്തലത്തിൽ മയക്കുവെടിവെച്ച് പിടി കൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് വടാനക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക