ഗാസ: ഗാസയില്‍ ഇസ്രയേൽ നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള യുദ്ധമാണെന്ന് യു എൻ അഭയാർഥി ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാറിനി വിമർശിച്ചു. ഇത് കുഞ്ഞുങ്ങള്‍ക്കെതിരായ യുദ്ധമാണ് ഗാസയിൽ നടക്കുന്നത്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ മഹാ യുദ്ധം. പുറത്തു വരുന്ന കണക്കുകൾ ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. കഴിഞ്ഞ നാലു വർഷം ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ അനുസരിച്ച് ഗാസയിൽ 12,300 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്നും കുട്ടികളുടെ ജീവനുവേണ്ടിയെങ്കിലും വെടിനിർത്തൽ വേണമെന്നും ഫിലിപ്പ് ലസാറിനി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളിൽ 12,193 പേരുടെയാണ് ജീവൻ പൊലിഞ്ഞത്.
ഒക്ടോബർ 7 മുതൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 31,184 പലസ്തീനികൾ കൊല്ലപ്പെടുകയും 72,889 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. ഡസൻ കണക്കിന് ആളുകൾ ബന്ദികളായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക