കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഏപ്രിൽ 26നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യവുമായി എത്തിയിരിക്കുകയാണ് MIA.
തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു കൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഏപ്രിൽ 26 വെള്ളിയാഴ്ച പോളിംഗ് നടത്തുന്നത് വോട്ടർമാർക്ക് ബുദ്ധിമുട്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. ഏപ്രിൽ 26ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ നിശ്ചയിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഇതേ ആവശ്യവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ എന്നിവരും നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം ആയതിനാൽ ജുമുഅ നമസ്കാരം നിർവഹിക്കേണ്ടതിനാലും ഉദ്യോഗസ്ഥർക്ക് വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് പ്രയാസം സൃഷ്ടിക്കും എന്നതിനാലും ഇത് പോളിംഗിനെയും സാരമായി ബാധിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇരുവരും ഇമെയിൽ സന്ദേശം വഴി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.
വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരായ വിശ്വാസികൾക്ക് ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും എല്ലാം വെള്ളിയാഴ്ച ഇസ്ലാം മതവിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ് എന്നും ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും എന്നും അടിയന്തരമായി ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പി എം എ സലാം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക