ആര്‍എസ്എസ് നമ്മുടെ രാജ്യത്ത് നടത്തുന്നത് ഹിറ്റ്ലറുടെ ആശയമെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ പ്രവർത്തികൾക്ക് ആര്‍ഷഭാരത സംസ്കാരവുമായി ബന്ധമില്ല. ഹിറ്റ്ലര്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരെയും ആണെന്നും പിണറായി വിജയൻ തുറന്നടിച്ചു.
ഭരണഘടന നിർമിക്കുന്ന കാലത്തുതന്നെ അതിനെ തള്ളിപ്പറഞ്ഞവരാണ് ആര്‍എസ്എസ്. ആര്‍എസ്എസിന് സ്വാധീനമുള്ള പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോൾ ആ നയങ്ങള്‍ നടപ്പാക്കുകയാണ്. ആര്‍എസ്എസ് ആര്‍ഷഭാരതമാണ് നടപ്പാക്കുന്നതെന്ന് പറയുന്നു. എന്നാല്‍ അവർ കൊണ്ടുവരുന്ന ആശയങ്ങള്‍ക്ക് ഹിറ്റ്ലറുമായാണ് ബന്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം ജനങ്ങളെ ഇന്ത്യയിൽനിന്ന് നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രം. മുസ്ലീം നാമധാരികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്കാരികമായി തകർക്കാൻ ഉദ്ദേശിച്ചാണ്. ഭാരത് മാതാ കീ ജയ് എന്ന് ആദ്യം വിളിച്ചത് മുസ്ലീം ആണെന്നും അതിനാൽ ആ മുദ്രാവാക്യം ഒഴിവാക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കവി ഇഖ്ബാലാണ് സാരേ ജഹാം സേ അച്ഛാ എന്നു പാടിയത്. മലപ്പുറം വാരിയംകുന്നത്തിന്റെ നാടാണ്. അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്ത്തിരിയ്ക്കുകയാണ് ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി ബിജെപ്പിക്കെതിരെ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക