ഹൈദരാബാദ്: 17 കാരിയായ വിദ്യാർഥി വിശാഖപട്ടണത്ത് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് ഏതാനം മിനിട്ടുകൾക്ക് മുമ്പ് താൻ കോളേജിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവർ തന്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിപ്പെടാൻ സാധിക്കില്ലെന്നും വിദ്യാർഥി കുടുംബത്തോട് വെളിപ്പെടുത്തി.
സഹോദരിക്കയച്ച സന്ദേശത്തിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അനകപള്ളി സ്വദേശിയാണ് പെൺകുട്ടി.
വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് പെൺകുട്ടി വീട്ടുകാർക്ക് മെസ്സേജ് അയച്ചത്. താനെന്തിനാണിത് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ലെന്നും ജനിപ്പിച്ചതിലും വളർത്തിയതിലും മാതാപിതാക്കളോട് നന്ദി പറയുന്നതായും പെൺകുട്ടി സന്ദേശത്തിൽ വ്യക്തമാക്കി. സഹോദരിയോട് ഇഷ്ടമുള്ളത് പഠിക്കാനും ആരുടെയും സ്വാധീനത്തിൽ വീഴരകുതെന്നും സന്ദേശത്തിൽ പറയുന്നു.
കോളേജിൽ ലൈംഗികമായി ഉപദ്രവിക്കപ്പെടതിനാലാണ് ജീവനൊടുക്കുന്നതെന്ന് അച്ഛനെ അഭിസംബോധന ചെയ്ത് കുട്ടി എഴുതി. പൊലീസിൽ പരാതി നൽകുകയോ അധികാരികളെ അറിയിക്കുകയോ ചെയ്താൽ, അവർ എന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടും. ഞാൻ മരിച്ചാൽ കുറച്ച് വർഷത്തേക്ക് നിങ്ങൾക്ക് വിഷമം തോന്നും, പിന്നീട് നിങ്ങൾ എന്നെ മറക്കും. പക്ഷേ, ഞാൻ സമീപത്തുണ്ടെങ്കിൽ, നിങ്ങൾ എന്നെ എല്ലാ സമയത്തും വിഷമിക്കുമെന്നും കുട്ടി തെലുങ്കിൽ എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക