ഒന്നര മാസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി വീട്ടിലേക്ക്. പിഡിപി ചെയർമാനായ അബ്ദുൾ നാസർ മഅദനി 45 ദിവസം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഅദനി.
രാവിലെ ഡോക്ടർമാർ എത്തി പരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എറണാകുളത്തെ വീട്ടിൽ താമസമാക്കുന്ന അദ്ദേഹത്തോട് ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ് എന്നും 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ് എന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഇനിയും തുടരണമെന്നും മഅദനി പറഞ്ഞു. കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച മഅദനി ഒരുപാട് പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടിവന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഇനിയും തുടരണം എന്നും അറിയിച്ചു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഅദനിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക