തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകള്‍ക്കും അവധി ബാധകമല്ല എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, തൃശൂര്‍ കോര്പറേഷന് പരിധിയില്‍ പൂരത്തോടനുബന്ധിച്ച് 36 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെയാണ് മദ്യനിരോധനം.
തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്പറേഷന് പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തത്. അതേസമയം, വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെയാണ്. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തേക്ക് തിരികൊളുത്തും.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ഈ അപൂർവ്വ നിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക