തൃശൂര്‍: പൂരത്തിന്റെ പ്രതിസന്ധി ഒഴിഞ്ഞു.ആനകളുടെ എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. വെറ്റിനറി സംഘത്തിന്റെ പരിശോധന നടത്തിയ ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്റെ ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കപ്പെടും. ഉടൻ പുതിയ ഉത്തരവ് പുറത്തിറങ്ങും. നല്ല രീതിയിൽ പൂരം നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് വനം വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ
ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികമാണ്. ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കി. കോടതിയിൽ നിന്ന് അനുകൂല വിധി വ്സരുമെന്ന പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി വന്നിരുന്നു. ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആര്‍ആര്‍ടി സംഘം നിർബന്ധമാണെന്നും വനം വകുപ്പിന്റെ ഡോക്ടർമാർ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന കൂടാതെയാണ് വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക