വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പതിനായിരക്കണക്കിന് പൂരപ്രേമികളാണ് പൂരം കാണാനായി മാത്രം നാട്ടിലെത്തിയിട്ടുള്ളത്. കൊച്ചിരാജാവായിരുന്ന ശക്തന് തമ്പുരാന് തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ പാരമ്പര്യമാണ് കണക്കാക്കുന്നത്.
പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ വിശേഷണം. രണ്ടു നിരകളിലായി അഭിമുഖം നില്ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും.
പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി.
എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്.
പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.
ഇന്നലെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്നതോടെയാണ് പൂര വിളംബരമാകുന്നത്. ഇന്ന് രാവിലെ 7.30ന് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ്. ഷൊര്‍ണൂര്‍ റോഡ്, നായ്ക്കനാല്‍, റൗണ്ട് വഴി പഴയ നടക്കാവിലേക്ക്്. മൂന്ന് ആന, നടപാണ്ടി സഹിതം 10.15 നോട് കൂടി മഠത്തില്‍ ഇറക്കിപൂജ. രാവിലെ 11.30ന് പാണികൊട്ടി പഞ്ചവാദ്യം ആരംഭിക്കുന്നു. മഠത്തില്‍ വരവിന്റെ തുടക്കത്തില്‍ മൂന്ന് ആനകള്‍. റൗണ്ട് എത്തിയാല്‍ ഏഴ് ആനകളായി മാറും (11.30ന് നായ്ക്കനാല്‍ വരെ പഞ്ചവാദ്യം)
നായ്ക്കനാലില്‍ ഉച്ചതിരിഞ്ഞ് 3ന് എത്തുന്നതോടെ പഞ്ചവാദ്യം കഴിഞ്ഞ് ചെണ്ടമേളം ആരംഭിക്കുന്നു. 15 ആനകള്‍ ശ്രീമൂലസ്ഥാനത്ത് എ്ത്തുന്നതോടെ 4.45ന് പാണ്ടിമേളം അവസാനിക്കുന്നു.
ആനകളും വാദ്യക്കാരും പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വൈകീട്ട് 5.10ന് ആനകള്‍ തെക്കേഗോപുരം ഇറങ്ങി നിരന്ന് നില്ക്കുന്നു. 5.30ന് കുടമാറ്റം. 6.30ന് കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടി ഭഗവതി എംഒ റോഡില്‍ കൂടി നീങ്ങി രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടില്‍ എത്തി 15 ആനകളുമായി നിരന്ന് നില്ക്കുന്നു.ശേഷം എഴുന്നള്ളിപ്പ് ആന തേക്കിന്‍കാട്ടില്‍ കൂടി പഴയനടക്കാവ് വഴി ആരംഭത്തില്‍ നില്‍ക്കുന്നതോടെ ചിറക്കല്‍ കാണിപൂജ നടത്തി മഠത്തിലേക്ക് ആനയിക്കുന്നു. 7.30ന് മഠത്തില്‍ ഇറങ്ങി പൂജ.
രാത്രി 11.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തില്‍ നിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് നായ്ക്കനാല്‍ പന്തലില്‍ എഴുന്നള്ളിപ്പ് അവസാനിക്കുന്നു. മൂന്നിനും ആറിനും ഇടയിലാണ് പ്രധാനവെടിക്കെട്ട്.
രാവിലെ 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോട് കൂടി ശ്രീമൂലസ്ഥാനത്തേയ്ക്ക് പോകുന്നു. നായ്ക്കനാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ കുടമാറ്റവും ഉണ്ടായിരിക്കും.
പൂരം കൊടിയേറ്റത്തിന് ശേഷം ഭഗവതി നേരിട്ട് എല്ലാ ദേശങ്ങളിലും എഴുന്നള്ളി ദോഷങ്ങളെയും ദുരിതങ്ങളെയും അകറ്റി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നു എന്നാണ് സങ്കല്‍പ്പം. കൊടിയേറ്റം മുതല്‍ കൊടിയിറങ്ങുന്നതുവരെ എല്ലാ ദിവസവും ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ ഭഗവതിക്ക് പറ സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
ഭഗതവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം കവുങ്ങിന് കൊടിമരം ദേശക്കാര്‍ ഉയര്‍ത്തുന്നതോടെ പൂരത്തിന് തുടക്കമായി. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാല്‍ തറയിലെ അരയാലിന്റെ മുകളിലും സിംഹചിഹ്നമുള്ള മഞ്ഞക്കൊടികളാണ് ഉയര്‍ത്തുന്നത്.
വെള്ളിയാഴ്ച ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ എത്തുന്നു.
പിന്നീടാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.
വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.
പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി പഴയന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോയി ഭഗവതിയെ വണങ്ങിയ ശേഷം നിരന്നു നിള്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.
കൊടിയിറക്ക് ദിവസം പാറമേക്കാവ് ഭഗവതി പടിഞ്ഞാറെ ചിറയില്‍ സന്ധ്യയ്ക്ക് ആറാട്ട് നടത്തി മൂന്ന് ആനകളോടെ പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയില്‍ എത്തിയ ശേഷം നൂറില്‍പ്പരം കലാകാരന്മാരുടെ പാണ്ടിമേളത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. ഏഴ് പ്രദക്ഷിണം ചെയ്ത് ഇറക്കി എഴുന്നള്ളിപ്പ് അവസാനിക്കുകയും ആന കൊടിമരം ഇളക്കിമാറ്റുകയും ചെയ്യുന്നതോടെ പൂരച്ചടങ്ങുകള്‍ അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക