മാലിദ്വീപ്: 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും.മുയിസുവിന്റെ പാർട്ടി വീണ്ടും ഭരണത്തിലേറുന്നത് 93 സീറ്റുകളിൽ 50 സീറ്റും വിജയിച്ചാണ്.സ്വതന്ത്രർ ഒമ്പത് സീറ്റുകളും മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി പത്ത് സീറ്റുകളും നേടിയതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജുംഹൂറി പാർട്ടി ഒരു സീറ്റും മാലദ്വീപ് ഡെവലപ്മെൻ്റ് അലയൻസ് രണ്ട് സീറ്റും നേടി.ഇതുവരെ ഡെമോക്രാറ്റുകൾ, മാലദ്വീപ് നാഷണൽ പാർട്ടി, അധാലത്ത് പാർട്ടി എന്നിവർ അക്കൗണ്ട് തുറന്നിട്ടില്ല.
നടന്നത് മാലിദ്വീപ് ചരിത്രത്തിലെ ഇരുപതാം പാർലമെന്റ് തിരഞ്ഞെടുപ്പാണ്.90 സ്ഥാനാർത്ഥികളെയാണ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയായ പിഎൻസി അണിനിരത്തിയിരുന്നത്.89 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഇന്ത്യ അനുകൂല മാൽദീവിയൻ ഡെമോക്രാറ്റിക് പാർട്ടി ആകെ പത്ത് സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ.207,693 പേർ വോട്ട് രേഖപ്പെടുത്തി,. 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഉള്ള കണക്കുകളാണ്. ഇതിൽ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉൾപ്പെടുന്നു.മാലിദ്വീപിലുള്ളത് ആകെ 284,663 വോട്ടർമാരാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികൾ മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും സ്ഥാപിച്ചിരുന്നു.മാലദ്വീപിന് പുറത്ത് ബാലറ്റ് സ്ഥാപിച്ച മൂന്ന് രാജ്യങ്ങൾ. ഇന്ത്യയും ശ്രീലങ്കയും മലേഷ്യയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക