കൊച്ചി: റോബിൻ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിൻ ഹുഡ്ഡെന്നാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് പൊലീസാണ്. ഒറ്റയ്ക്ക് കാറോടിച്ചാണ് പ്രതി മുഹമ്മദ് ഇര്‍ഷാദ്, മുംബയിൽ നിന്ന് ജോഷിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.റോബിൻ ഹുഡ് സംവിധായകന്റെ വീട്ടിൽ നിന്ന് ഈ റോബിൻ ഹുഡ് മോഷ്ടിച്ചത് ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ വജ്രാഭരണങ്ങളാണ്.സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടർന്ന് ഈ അതിവിദഗ്ധമായ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടുകയാത്.
ബിഹാർ സ്വദേശിയായ ഇർഷാദ് പത്തിലധികം സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ്.പ്രതി മുഹമ്മദ് ഇര്‍ഷാദിന്റെ ശ്രമം മോഷണം നടത്തി മുംബൈയിലേക്ക് മടങ്ങാനായിരുന്നു. കവർച്ചക്ക് ശേഷം പ്രതി അതിര്‍ത്തി കടന്നുവെന്ന് മനസിലാക്കിയതോടെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയായിരുന്നു മുഹമ്മദ് ഇര്‍ഷാദിന്റെ അറസ്റ്റ്. ഇയാളെ കേരള പൊലീസ് പിടികൂടിയത് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ്.
പനമ്പിള്ളി നഗറിലെ ജോഷിയുടെ വീട്ടിലെ വന്‍ കവര്‍ച്ച നടന്നത് വെള്ളിയാഴ്ചയായിരുന്നു. മോഷണം വീടിന്റെ മുകള്‍ നിലയിലെ അലമാര കുത്തിത്തുറന്നായിരുന്നു.പൊലീസ് പറയുന്നത് പ്രതി ഇര്‍ഷാദ് മുന്‍പും കേരളത്തില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ്. ഇര്‍ഷാദ് കവടിയാറിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്.ഇര്‍ഷാദ് നേരത്തെ ഗോവയില്‍ നിന്ന് അറസ്റ്റിലായിരുന്നുവെങ്കിലും ഗോവന്‍ പൊലീസ് പ്രതിയെ കൈമാറിയിരുന്നില്ല.കൊച്ചിയിലെ വന്‍ കവര്‍ച്ച ഗോവയിലെ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക