തൃശ്ശൂർ: തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്. മണിക്കൂറുകളോളം ആന കിണറ്റിൽ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആനയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചരിഞ്ഞത്.
വലിയ കൊമ്പും വിടർന്ന മസ്തകവും ഉള്ള ആനയാണ് കിണറ്റില്‍ വീണത്. മസ്തകത്തിന് പരിക്കേറ്റതായി സംശയമുണ്ട്. വീഴ്ചയുടെ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജഡം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെ ആന കിണറ്റില്‍ വീണുവെന്നാണ് വിവരം. ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുകയായിരുന്നു. ആഴം കൂടുതലും വ്യാസം നന്നേ കുറവുമായ കിണറ്റിലാണ് ആന വീണത്. നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചതിന് പിന്നാലെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കുന്നതിന് വേണ്ടി ജെ.സി.ബി. ഉപയോഗിച്ച് പാത വെട്ടാനുള്ള ശ്രമം നടത്തിയിരുന്നു. സ്ഥിരമായി കാട്ടാന ഇറങ്ങുകയും കൃഷിനാശം ഉണ്ടാക്കുകയും ചെയ്യുന്ന പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക