ബെര്‍ലിന്‍: കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് സാധിച്ചാലും ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം സാമ്പത്തിക നഷ്ടം ഉറപ്പെന്ന് പഠനം. ആഗോള സാമ്പത്തിക രംഗത്ത് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 19 % ഇടിവുണ്ടാകുമെന്നാണ് പഠനം കണക്കാക്കുന്നത്. ഇതിലൂടെയുണ്ടാകുന്നത് പ്രതിവര്‍ഷം 38 ലക്ഷം കോടി ഡോളര്‍ (38 ട്രില്ല്യണ്‍ ഡോളര്‍) നഷ്ടമാണ്.
നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം നല്‍കുന്നത് താപനിലയിലുണ്ടാകുന്ന വര്‍ധനവും മഴലഭ്യതയെയും ആശ്രയിച്ച് സാമ്പത്തിക നഷ്ടം വ്യത്യാസപ്പെട്ടിരിക്കുമെന്ന സൂചനകളാണ്. ഇതിന്റെ തീവ്രത കൊടുങ്കാറ്റ്, കാട്ടുതീ പോലുള്ളവ കൂട്ടിയേക്കുമെന്നും പറയുന്നു.
പഠനത്തിന് പിന്നില്‍ പോട്ട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ഇംപാക്ട് റിസര്‍ച്ചിലെ (പിഐകെ) ഗവേഷകരാണ്. പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്1,600 പ്രദേശങ്ങളിലെ കഴിഞ്ഞ 40 വര്‍ഷത്തോളമായി ശേഖരിച്ച ഡേറ്റയനുസരിച്ചാണ്.നഷ്ടം കൂടുതലായി പ്രതിസന്ധിയിലാക്കുക കാലാവസ്ഥാ മാറ്റത്തിന് കാര്യമായ പങ്കില്ലാത്ത രാജ്യങ്ങളെയാകും. പഠനറിപ്പോര്‍ട്ട് പറയുന്നത് ജര്‍മനി, ഫ്രാന്‍സ്, യു.എസ് പോലുള്ള വികസിതരാജ്യങ്ങളെയും സാമ്പത്തിക നഷ്ടത്തിലാക്കുമെന്നാണ്.ഈ രാജ്യങ്ങളില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.സാമ്പത്തികനഷ്ടം ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും രൂക്ഷമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക