ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നഷ്ടപ്പെട്ടതിനു പിന്നാലെ വിഷമം സഹിക്കാനാവാതെ 12 കാരി ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
മൂന്ന് മാസമായി വളര്‍ത്തുന്ന നായ ചത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. നായ മരിച്ച അന്നുമുതല്‍ പെണ്‍കുട്ടി വളരെയധികം ടെന്‍ഷനിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് അമ്മയും പെൺകുട്ടിയുടെ സഹോദരിയും പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന 12 വയസ്സുകാരി നായ നഷ്ടപ്പെട്ട സങ്കടത്തിൽ തളർന്നിരുന്നു. അവളുടെ രോമമുള്ള കൂട്ടുകാരിയില്ലാതെ തീർത്തും ഒറ്റപ്പെട്ടതായി തോന്നി. പിന്നാലെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നുവെന്നാണ് വിവരം.
പച്ചക്കറി വാങ്ങാൻ പോയപ്പോൾ മകൾ മരിച്ചുവെന്നും വേഗത്തിൽ വീട്ടിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ട് അയൽക്കാർ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. കുട്ടിയ്ക്ക് വളർത്തുമൃഗങ്ങളോടുള്ള സ്നേഹം അഗാധമായിരുന്നു. നായയുടെ ജീവൻ നഷ്ടപ്പെട്ടത് കുട്ടിയെ അങ്ങേയറ്റം സങ്കപ്പെടുത്തിയിരുന്നുവെന്നും അമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക