അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു.ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് ഏറ്റവും ഒടുവിൽ പൂർണമായും അടച്ചുപൂട്ടി.സിറ്റിസൺസ് ബാങ്ക് കഴിഞ്ഞവർഷം നവംബർ മൂന്നിന് അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ചയാണിത്. പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഏൽപ്പിക്കുകയായിരുന്നു.പെൻസിൽ വാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാൻ തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണ്ണമായും ഇല്ലാതായി. ഫുൾട്ടൻ ബാങ്ക് എന്ന പേരിൽ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവർത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും ഫുൾട്ടൺ ബാങ്കിന്റെ ശാഖകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരുകയും വേണം.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പരാജയത്തിന് കാരണമെന്താണ്?
അമേരിക്കയിലെ പലിശ നിരക്കുകളിലെ വർധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയുടെ പ്രധാന കാരണം.ബാങ്കിന് നിരക്ക് വർദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കിൽ അതിന്റെ സമ്പന്നരായ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതാണ്. നിക്ഷേപങ്ങൾ ആകർഷിക്കാൻ ഉയർന്ന പലിശ നൽകുന്നതിന് നിക്ഷേപകരിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടിവരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക