ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിൽവാസത്തെ തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ സാധിക്കില്ല. കെജ്രിവാളിന്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേഹത്തിന്റെ അസാന്നിധ്യം കാരണം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി പോലുള്ള തിരക്ക് കൂടിയ തലസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനം ആചാരപരമല്ല, 24 മണിക്കൂറും ലഭ്യമായിരിക്കേണ്ട പദവിയാണ് മുഖ്യമന്ത്രിയുടേത്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളും ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കോടതിയുടെ പരാമർശങ്ങൾ നിരസിച്ച്, കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി പാർട്ടി അറിയിച്ചു. കെജ്രിവാൾ മുഖ്യമന്ത്രിയായിരുന്നു, ഇപ്പോഴും മുഖ്യമന്ത്രിയാണ്, ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു.
വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ സാധിക്കാത്തതിന്റെ മറ്റ് സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്ന ഡൽഹി സർക്കാർ മുതലക്കണ്ണീർ ഒഴുക്കുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഭരണപരമായ തടസ്സങ്ങൾ കാരണം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് ഹർജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക