സുരക്ഷ സേനയുമായി ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റതായും സൂചന ലഭിക്കുന്നുണ്ട്. കങ്കർ, നാരായൺപൂർ ജില്ലാ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന് തെക്മെട്ട വന മേഖലയിൽ പ്രത്യേക ദൗത്യസംഘവും റിസർവ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
സംഘർഷം നടന്ന സ്ഥലത്തു നിന്ന് നിരവധി സ്ഫോടക വസ്തുക്കളും എ കെ 47 റൈഫിളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ അടക്കം വിവിധ ഏറ്റുമുട്ടലുകളിൽ ആയി ഈ വർഷം ബസ്തർ മേഖലയിൽ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 88 ആയി. ഇതിനു മുൻപ് ഏപ്രിൽ 16 ന് നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.
ആകെ 7 ജില്ലകളാണ് നാരായൺപൂർ, കങ്കർ എന്നീ ജില്ലകൾ ഉൾപ്പെടെ ബസ്തർ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെയും നിരവധി തവണ ഈ മേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ സംഘർഷം ഉണ്ടാവുകയും മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക